ഒരുദിവസംഒന്നുംഅറിയാത്തപോലെഅവള്‍എന്നെ ഒഴിവാക്കി. എന്നെ മിക്കവാറുംപുറത്തുകളയും എന്നോരു വാര്‍ത്ത കോളേജില്‍ ഉണ്ടെന്നു എനി ക്കറിയാമായിരുന്നു അവളുംഅറിഞ്ഞുകാണും..
പിന്നീട് എന്തൊക്കെ നടന്നു എന്ന് എനിക്കോര്‍മയില്ല, ഞാൻ കോളേജിൽ നിന്ന് പുറത്തായി. പക്ഷെ എനിക്കതില്‍ വലിയ സങ്കടമൊന്നുംതോന്നിയില്ല... ഞാന്‍ അതു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, എല്ലാവരില്‍നിന്നും എങ്ങോട്ടെങ്കിലും ഓടിപ്പോവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായി രുന്നല്ലോ.
പക്ഷേഇത്രപെട്ടന്ന്എല്ലാം
കലങ്ങിത്തെളിയു മെന്നു
ഞാന്‍ വിജാരി ച്ചിരുന്നില്ല. അങ്ങനെകിരീടവും ചെങ്കോലു മില്ലാതെ ആ രാജ കുമാരന്‍ പടിയിറങ്ങിപ്പോയി..
നഷ്ട സ്വപനങ്ങളുടെ രാജ കുമാരന്‍... എന്നിട്ടും എനിക്ക് വലിയ സങ്കടമൊന്നും തോന്നി യില്ല എന്റെമനസ്സ് ആകെ ഒരു മരവിപ്പിലായിരുന്നു... മരണം വരെ അത് അങ്ങനെ മരവിച്ചു കിടക്കുമെന്ന് എനിക്ക് തോന്നി യിരുന്നു...
എന്റെ നാലുവര്‍ഷം, അത്രയുംകാലത്തെ സുഹൃത്തുക്കള്‍, ഭാവി യെവിക്കുറിച്ച് എനിക്കുണ്ടായിരുന്ന പ്രതീക്ഷകള്‍, എന്റെ ആത്മ വിശ്വാസം. എല്ലാം എനിക്ക് നഷ്ടമായി. ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ ആണെന്നും, ഈ ലോകത്തില്‍ എനിക്കൊരു പ്രാധാന്യവും ഇല്ലെന്നും എനിക്ക് തോന്നി.. എന്തൊക്കെ ആയാലും മരിക്കുന്നതുവരെ ജീവിച്ചേ മതിയാവു, ആരും കാണാത്ത എന്നെ അറിയുന്നവര്‍ ആരും ഇല്ലാത്ത ഏതെങ്കിലും നാട്ടില്‍ പോയി എന്തെങ്കിലും ജോലി ചെയ്തു പണം ഉണ്ടാകാന്‍ ഞാന്‍തീരുമാനിച്ചു. ആദ്യം എന്നെ കോളേജില്‍ അയച്ചു പഠിപ്പിക്കാന്‍ ഉപ്പ ചിലവാകിയ കാശ് ഉണ്ടാക്കണം എന്നിട്ട് അതും കൊണ്ട് നാട്ടിൽ പോണം. അതായിരുന്നുഎന്റെതീരുമാനം...
ഞാന്‍ ഉപ്പയെ വിളിച്ചു. നാളെ മുതല്‍ കോളേജില്‍ ചെല്ലേണ്ടതില്ല എന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു ഉപ്പ ഒന്നും മിണ്ടിയില്ല, ഞാന്‍ എന്റെ തീരുമാനങ്ങള്‍ പറയാന്‍ തുടങ്ങി... ഇവിടെനിന്നു ബംഗ്ലൂരില്‍ പോയാല്‍ എന്തേലും ജോലി കിട്ടുമെന്നും അങ്ങനെ എന്തേലും ഒക്കെ ശരിയാകി ഞാന്‍ നാട്ടില്‍ വരാമെന്നു മൊക്കെ ഞാന്‍ പറഞ്ഞു തുടങ്ങി യതെഉള്ളു, ഉപ്പ ഇടപെട്ടു... "ഞ്ഞി നാളെ പോലച്ചക്കത്തെ വണ്ടിക്കു ഇങ്ങു പോരി"
അപ്പൊൾ ഞാന്‍ വീണ്ടുംതുടങ്ങി അതല്ല ബാപ്പാ എന്റെ ഒരു സുഹൃത്തി ന്റെ ഇക്ക ബാന്ലൂരില്‍ ഉണ്ട് തത്കാലം....
ഉപ്പ കുറച്ചു ദേഷ്യത്തോടെ വീണ്ടുംപറഞ്ഞു..
"അതൊന്നും ഞി ഒറ്റയ്ക്ക് തീരുമാനി ക്കെണ്ടകാര്യല്ല ഞ്ഞി നാളെ ഉച്ചയാവുമ്പോ ഇവിട ണ്ടാവണം. പിന്നെ എടുക്കാനുളതൊക്കെ ഇങ്ങെടുത്തോ. ഇനി ഒന്നും ആട വെക്കണ്ട." ഉപ്പ പറഞ്ഞു നിര്‍ത്തി. ഉപ്പയുടെ ആ ആജ്ഞ ലോകത്തിന്റെ ഏതു കോണില്‍ നിന്നും എന്നെതിരിച്ചു വിളിക്കാന്‍ മാത്രം ശക്തിയുള്ളതാ യിരുന്നു. പിറ്റേന്
പുലര്ച്ചത്തെ വണ്ടിക്കു തന്നെ ഞാന്‍ പോന്നു...
അതൊരു തണുത്ത പ്രഭാതം ആയിരുന്നു, വെയിലേറ്റു കോടമഞ്ഞു മാറി വരുന്നേ ഉണ്ടായിരുന്നുള്ളൂ, ഞാന്‍ട്രെയിനിന്റെ ഡോറില്‍ പുറത്തെ കാഴ്ചകള്‍ കണ്ടുനിന്നു. റെയിലിന്റ ഓരത്തു ഇടതൂര്‍ന്നു വരര്‍ന്നിരുന്ന ചായപ്പുല്ലുകള്‍ വല്ലാതെ ആടിയുലയു ന്നുണ്ടായിരുന്നു, ശരിക്കും ട്രെയിന്‍ ഒരു പുല്‍ മൈതാനം കീറിമുറിച്ചു പോവുന്നതു പോലെ എനിക്ക്തോന്നി. തലേന്ന് പെയ്ത മഞ്ഞിന്റെ തുള്ളികള്‍ എവിടെ നിന്നൊക്കെയോ എന്റെ മേല്‍ വീണു കൊണ്ടിരുന്നു, കിഴയ്ക്ക് ഓറഞ്ചു നിറത്തില്‍ സൂര്യന്‍ ഉദിച്ചു പൊങ്ങുന്നുണ്ടായിരുന്നു, സൂര്യരശ്മികള്‍ മഞ്ഞുതുള്ളികളെ കൂടുതല്‍ തിളക്കമുള്ളതാക്കി.
തിരിച്ചു പോരുമ്പോള്‍ എന്റെമനസ്സ്ശൂന്യ മായിരുന്നു, എനിക്ക് ഒന്നിനെക്കുറിച്ചും വലിയ ആകുലതകള്‍ ഒന്നും ഇല്ലായിരുന്നു, പക്ഷെ എനിക്കറിയാമായിരുന്നു ഞാനൊരു വിനോദയാത്രയില്‍ അല്ലെന്നും, എന്നെകാത്തിരിക്കുന്നത് ആലോചിക്കാന്‍ അത്രസുകമുള്ള കാര്യങ്ങള്‍ അല്ലെന്നും, എന്നിട്ടും ഞാനെന്തോ ഒരു ലഹരിയില്‍ ആയിരുന്നു, എല്ലാം നഷ്ടപ്പെടുന്നതിന്റെ സുഖം...
ഉച്ചക്ക് മുമ്പേ ഞാന്‍ വീടിലെത്തി, ഉമ്മയെ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞുപോയി. വെറുതെ നോക്കി നിന്നാല്‍ പോലും പുണ്യം കിട്ടുന്ന എന്റെ ഉമ്മയുടെ മുഖം വാടിയിരുന്നു ഉമ്മ ശരിക്കും നോമ്പ്നോറ്റതു പോലെ ഉണ്ടായിരുന്നു,,, എന്നോട്കരഞ്ഞുപോയി, ഉമ്മയുംകരഞ്ഞു..
ഉമ്മാക്ക് ഇഷ്ടമില്ലായിരുന്നു ഞാന്‍ദുരെ നാടില്‍ പഠിക്കാന്‍ പോവു ന്നത് മകൻ പഠിച്ചുവലിയ ആളാവണം എന്ന് എല്ലാ ഉമ്മമാരെയും പോലെ എന്റെ ഉമ്മയും ആഗ്രഹിച്ചിരുന്നിരിക്കണം, എന്നിട്ടിതാ പുന്നാര മോന്‍ വെറും കയ്യോടെ മടങ്ങിവന്നിരിക്കുന്നു.
ഉമ്മഎന്നെസമാധാനിപ്പിച്ചു, എനിക്ക് ചോറ് റ്വിളമ്പിത്തന്നു ഒരു ചോറും കറിയും മാത്രമേ ഉണ്ടായി രുന്നുള്ളൂ, സാദാരണ ഞാന്‍ വരുമ്പോള്‍ ഉമ്മ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാറുണ്ടായിരുന്നു...
വൈകുന്നേരമാണ്
ഉപ്പ വന്നത്, ഉപ്പയുടെമുഖംവല്ലതായിരുന്നു, എനിക്ക് ഉപ്പാനെ കാണാന്‍ പേടിയായിരുന്നു, ദേഷ്യം വന്നാല്‍ ഉപ്പാക്ക്സ്വയം നിയന്ദ്രിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വളർന്നു ഒരാളായത്തിനു ശേഷം ഉപ്പ എന്നെ തല്ലിയിട്ടില്ലെങ്കിലും, പണ്ട്കിട്ടിയ തല്ലിന്റെ ഓര്‍മകള്‍ എന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ വേട്ടയാടാരുണ്ടായിരുന്നു. എന്റെഭാവി എന്താവുമെന്ന് ഉപ്പ വളരെ ഭയത്തോടെ ആലോചിക്കുന്നുണ്ടാവാം. നാട്ടുകാര്‍ക്കിടയില്‍ ഉപ്പാക്ക് ഒരുനിലയും വിലയും ഒക്കെ ഉള്ളതാണ്, അതിനു കോട്ടംതട്ടുന്ന കാര്യങ്ങള്‍ ആണ്നടന്നു കൊണ്ടിരിക്കുന്നത് അതുകൊണ്ടു തന്നെ ഉപ്പാക്ക്മനസ്സമാധാനം കിട്ടുന്നുണ്ടാവില്ല.
പക്ഷെ ഉപ്പ എന്നെ സമാധാനിപ്പിച്ചു, പിന്നെ ഒരു പരമരഹസ്യം പറയുകയും ചെയ്തു. ഉപ്പ എന്റെ അമ്മാവനെ ഏല്പിച്ചിട്ടുണ്ടത്രെ, എനിക്ക് ഒരു വിസ നോക്കേണ്ട കാര്യം..!
എനിക്ക്നന്നായി അറിയുന്ന ഒരു രഹസ്യമായിരുന്നു അത്, ഡിഗ്രീ കഴിഞ്ഞാല്‍ ഗള്‍ഫില്‍ എന്റെ പ്രൊഫഷനില്‍ ജോലി ശരിയാകിതരാമെന്ന് അമാവന്‍ എന്നോട്പറഞ്ഞിട്ടുണ്ടായിരുന്നു, ഇനി ഡിഗ്രീ കഴിഞ്ഞില്ലേങ്കിലും ഒരുവിസയൊക്കെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവാനിടയില്ല.
പക്ഷെ ഒരു വിസ കൊണ്ട്തീരുന്ന പ്രശ്നങ്ങള്‍ മാത്രമല്ലല്ലോ എനിക്കു ള്ളത്, ജീവിതകാലം മുഴുവന്‍ ഓര്‍ത്തു കരയാന്‍ മാത്രം പ്രശ്നങ്ങള്‍ കയിഞ്ഞു പോയിട്ടുണ്ടല്ലോ.
കുറേ ദിവസങ്ങള്‍ വേണ്ടി വന്നു ഞങ്ങള്‍ക്ക് ഞങ്ങളുടെ വിധിയു മായി പൊരുത്തപ്പെടാന്‍,
എന്തൊക്കെ ആയാലും എന്റെ ഉപ്പക്കും ഉമാക്കും ഞാന്‍ ഒരുരാജകുമാരന്‍ആണല്ലോ!. മൂത്തമകന്‍, ഉപ്പ ഇല്ലാത്തപ്പോള്‍ വീടിലെ കാര്യങ്ങള്‍ നോക്കാന്‍ അധികാരം ഉള്ളവന്‍... അവരുടെ ഭാവിയെക്കുറിച്ചുള്ള എല്ലാ പ്രതീകഷകളും തുടങ്ങുന്നത് എന്നിലാണല്ലോ, അവരുടെ എല്ലാകിനാവു
കളിലെയും നായകന്‍ ഞാനാണല്ലോ
നാടിലെത്തി വളെരെ നാളുകള്‍ക്കു ശേഷമാണു ഒരു ദുഃഖസത്യം എനിക്ക് മനസിലായത്. അന്നെന്നെ ഇറക്കിവിട്ടത് ആ കോളേജില്‍ നിന്ന്മാ ത്രമായിരുന്നില്ല. ഒരുപാട് പേരുടെ മനസ്സില്‍ നിന്ന്കൂ ടിയായിരുന്നു. ഏകദേശം നാലു വർഷമായി എന്നെ പൊതിഞ്ഞുനിന്നിരുന്ന ആ മായിക ലോകം മൂടല്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതാവുകയായിരുന്നു. എന്റെലോകം എനിക്ക് നഷ്ടമായി, ഒരുപാട് സുഹ്ര്തുക്കളെയും.
എല്ലാറ്റിന്റെയും കൂടെ ആ ഓര്‍മകളും എനിക്ക്നഷ്ടപ്പെട്ടു പോയിരു ന്നെങ്കില്‍, ഇതൊരു പുതിയ തുടക്കം ആയിരുന്നെങ്കില്‍,
എനിക്കൊരിക്കളും ഇത്രമേല്‍ വേദനികേണ്ടി വരില്ലാരില്ലായിരിക്കാം, ജീവിതം ഒരു വിഷാദ സുന്ദര കവിതയാണെന്ന്ന് പണ്ട് ബഷീറിന്റെ എതോ കഥയില്‍ വായിച്ചത് ഓര്‍ക്കുന്നു, ആ സൌന്ദര്യത്തിന്റെ കൂടെ വിഷാദവും അനുഭവിക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍ ആണെന്ന് എനിക്ക്തോന്നി.
ഞാന്‍ എന്റെ ഓര്‍മകളെ, വേദനകളെ ഒരുപാട് ഇഷ്ടപ്പെടുന്നു അവയില്ലെങ്കില്‍ എനിക്കൊരിക്കലും ഞാനയിരിക്കാന്‍ പറ്റില്ലല്ലോ.
സ്വന്തമെന്നുപറയാന്‍ ആ ഓര്‍മകള്‍ എങ്കിലും എനിക്ക് വേണം...